Surah സൂറത്തുല്ലൈൽ - Al-Layl

Listen

Malayalam മലയാളം

Surah സൂറത്തുല്ലൈൽ - Al-Layl - Aya count 21

وَٱلَّیۡلِ إِذَا یَغۡشَىٰ ﴿١﴾

രാവിനെ തന്നെയാണ സത്യം; അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍.


Arabic explanations of the Qur’an:

وَٱلنَّهَارِ إِذَا تَجَلَّىٰ ﴿٢﴾

പകലിനെ തന്നെയാണ സത്യം; അത് പ്രത്യക്ഷപ്പെടുമ്പോള്‍.


Arabic explanations of the Qur’an:

وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰۤ ﴿٣﴾

ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;


Arabic explanations of the Qur’an:

إِنَّ سَعۡیَكُمۡ لَشَتَّىٰ ﴿٤﴾

തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.


Arabic explanations of the Qur’an:

فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ ﴿٥﴾

എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്‌തുവോ


Arabic explanations of the Qur’an:

وَصَدَّقَ بِٱلۡحُسۡنَىٰ ﴿٦﴾

ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ


Arabic explanations of the Qur’an:

فَسَنُیَسِّرُهُۥ لِلۡیُسۡرَىٰ ﴿٧﴾

അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്‌.(1)

1) ഔദാര്യവും ധര്‍മനിഷ്ഠയും പുലര്‍ത്തുകയും ഉത്തമമായ ആദര്‍ശം അംഗീകരിക്കുകയും ചെയ്യുന്നവന് അല്ലാഹു ജീവിതം സുഗമമാക്കുമെന്നര്‍ത്ഥം.


Arabic explanations of the Qur’an:

وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ ﴿٨﴾

എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും ചെയ്തുവോ


Arabic explanations of the Qur’an:

وَكَذَّبَ بِٱلۡحُسۡنَىٰ ﴿٩﴾

ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ


Arabic explanations of the Qur’an:

فَسَنُیَسِّرُهُۥ لِلۡعُسۡرَىٰ ﴿١٠﴾

അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നതാണ്‌.(2)

2) ഏറ്റവും ദുരിതപൂര്‍ണമായ ജീവിതത്തിലേക്ക് അല്ലാഹു അവനെ നയിക്കുമെന്നര്‍ത്ഥം.


Arabic explanations of the Qur’an:

وَمَا یُغۡنِی عَنۡهُ مَالُهُۥۤ إِذَا تَرَدَّىٰۤ ﴿١١﴾

അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.


Arabic explanations of the Qur’an:

إِنَّ عَلَیۡنَا لَلۡهُدَىٰ ﴿١٢﴾

തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.


Arabic explanations of the Qur’an:

وَإِنَّ لَنَا لَلۡـَٔاخِرَةَ وَٱلۡأُولَىٰ ﴿١٣﴾

തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.


Arabic explanations of the Qur’an:

فَأَنذَرۡتُكُمۡ نَارࣰا تَلَظَّىٰ ﴿١٤﴾

അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.


Arabic explanations of the Qur’an:

لَا یَصۡلَىٰهَاۤ إِلَّا ٱلۡأَشۡقَى ﴿١٥﴾

ഏറ്റവും ഭാഗ്യം കെട്ടവനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.


Arabic explanations of the Qur’an:

ٱلَّذِی كَذَّبَ وَتَوَلَّىٰ ﴿١٦﴾

നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും ചെയ്തവനാരോ അവൻ.


Arabic explanations of the Qur’an:

وَسَیُجَنَّبُهَا ٱلۡأَتۡقَى ﴿١٧﴾

ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌.


Arabic explanations of the Qur’an:

ٱلَّذِی یُؤۡتِی مَالَهُۥ یَتَزَكَّىٰ ﴿١٨﴾

പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി).


Arabic explanations of the Qur’an:

وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةࣲ تُجۡزَىٰۤ ﴿١٩﴾

പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.(3)

3) ആത്മശുദ്ധി ആഗ്രഹിക്കുന്ന വ്യക്തി ഏതൊരാള്‍ക്ക് എന്തൊരു അനുഗ്രഹം ചെയ്യുകയാണെങ്കിലും അത് പ്രത്യുപകാരം ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരിക്കില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു മാത്രമായിരിക്കും എന്നര്‍ത്ഥം.


Arabic explanations of the Qur’an:

إِلَّا ٱبۡتِغَاۤءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ ﴿٢٠﴾

തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.


Arabic explanations of the Qur’an:

وَلَسَوۡفَ یَرۡضَىٰ ﴿٢١﴾

വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌.


Arabic explanations of the Qur’an: